ഒരാള്‍ വിശ്വസിച്ച പാര്‍ട്ടിയുടെ വെട്ടുകളേറ്റ് വീണ യോദ്ധാവിന്റെ ഭാര്യയാണെങ്കില്‍ മറ്റൊരാള്‍ പടക്കളത്തില്‍ സ്വയം എരിഞ്ഞടങ്ങിയ പോരാളിയുടെ ഭാര്യയാണ് എന്ന്‌ജോയ് മാത്യു പറഞ്ഞു
'ഇര'ക്കൊപ്പം എന്ന് പറയാനെളുപ്പമാണെന്നും അക്രമിക്കൊപ്പം സഹകരിക്കില്ലെന്ന് പറയാന്‍ ആരുമില്ലെന്നും ജോയ് മാത്യൂ പറഞ്ഞിരുന്നു. ഈ നിലപാടിനെ വിമര്‍ശിച്ചും അനുകൂലിച്ചും സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പ്രതികരണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഇതിന് മറുപടിയായാണ് പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി ജോയ് മാത്യൂ രംഗത്തെത്തിയിരിക്കുന്നത്.
കാലഹരണപ്പെട്ട സമരമുറകളാണ് തലച്ചോറിനു എണ്ണയിടാത്ത ഇവരുടെ തുരുമ്പെടുത്ത ആയുധങ്ങൾ. വഴിതടയൽ, റോഡ് ഉപരോധിക്കൽ, ഹർത്താൽ ഉണ്ടാക്കൽ, അതിന്‍റെ പേരിൽ കൊള്ള, കൊല അക്രമം തീവെപ്പ്... ഇതൊക്കെയാണ് നിറയെ അണികളുള്ള പാർട്ടികൾ മുതൽ ഞാഞ്ഞൂൽ പാർട്ടികൾ വരെ കാട്ടിക്കൂട്ടുന്നത്.